പ്രണയം, അത് കിട്ടേണ്ടിടത്തു നിന്നു കിട്ടാതെ വരികയും മറ്റൊരിടത്തു നിന്ന് അത് അതിന്‍റെ ഏറ്റവും തീക്ഷ്ണതയില്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ കടമകള്‍ക്കും പ്രണയത്തിനും ഇടയില്‍പെട്ടുപോകുന്ന പുരുഷന്‍ എന്തു ചെയ്യും? ആ കഥയാണ് മിയ. ആ പ്രണയിനി ഒരു മനുഷ്യസ്ത്രീ അല്ലെങ്കിലോ..!
കേരളീയ ജനമനസ്സുകളിൽ 'യക്ഷി' എന്ന സങ്കൽപ്പത്തിന് എന്നും ഭയത്തിന്റെയും നിഗൂഢതയുടെയും ഒരു വലിയ പശ്ചാത്തലമുണ്ട്. പാലമരച്ചോട്ടിൽ കാത്തുനിൽ ക്കുന്ന, ചോരകുടിക്കുന്ന പരമ്പരാഗത യക്ഷിരൂപങ്ങ ളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ നോവലിൽ 'മിയ' കടന്നുവരുന്നത്. അവൾ ജീൻസും കറുത്ത ടോപ്പു മിട്ട, വർത്തമാനകാലത്തിന്റെ ഭാഷ സംസാരിക്കുന്ന, എന്നാൽ ഉള്ളിൽ നാഗയക്ഷിയുടെ പുരാതനവീര്യമുള്ള ഒരു അപൂർവ്വ കഥാപാത്രമാണ്.
| Rs: 200.00 |
| Add to Cart |