‘ഈ ആന പണീം ഐ.റ്റി-പണീം ഒന്നു തന്നെയാ കുട്ട്യോളെ.... എപ്പോഴാ എടുത്തെറിയുന്നതെന്നറിയില്ല... പക്ഷെ തോല്‍വി സമ്മതിക്കരുത് നിങ്ങള്‍... മുന്നോട്ട് തന്നെ നീങ്ങണം... ആന ചവുട്ടിയാല്‍ എല്ലുകള്‍ക്കാണ് ക്ഷതം പറ്റുക... നിങ്ങള്‍ക്കോ മസ്തിഷ്കത്തിലും... ആനയെ മേയ്ച്ചു നടന്ന പാപ്പാന് പിന്നീട് ആടിനെ മേയ്ച്ചു നടക്കാനാവില്ല... ആനയെ തന്നെ നയിക്കണം... അന്ത്യം വരെയും... നിങ്ങളും അതുപോലെ ആവണം... ഈ ഭീമന്‍ ഐ.റ്റി- മുതലാളിമാരെ വെല്ലണം... ഞങ്ങള്‍ ആനയെ കീഴടക്കുന്നതു പോലെ ലവന്മാരെ ചങ്ങലയിട്ടു പൂട്ടി നടത്തിക്കണം ... എന്നിട്ട് മുന്നിലും പിന്നിലുമായി നിങ്ങളും’. ഒരു ചെറുമഴ പെയ്താല്‍ കടലാവുന്ന, കാന്തശക്തിയാല്‍ ആരെയും ആകര്‍ഷിക്കുന്ന വിശ്വമോഹിനിയായ കൊച്ചി നഗരത്തിന്‍റെ പശ്ചാലത്തില്‍, ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ട, പിങ്ക് സ്ലിപ്പ് കൈയിൽ പിടിച്ചു നിൽക്കുന്ന, ഒരു കൂട്ടം ഐ. റ്റി.ചെറുപ്പക്കാരുടെ അതിജീവനത്തിൻ്റെ കഥ. ഒപ്പം അഭ്യസ്തവിദ്യനായ ഒരു ആനക്കാരൻ്റെ LIFE AND TIMES OF A MAHOUT എന്ന വിശ്വപ്രസിദ്ധ കൃതിയുടെയും പിന്നാമ്പുറ കാഴ്ചകൾ.
| Rs: 180.00 |
| Add to Cart |